തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകിയ സർക്കാർ തീരുമാനത്തിനെതിരെ സിഐടിയു. ഓട്ടോയ്ക്ക് സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് ആവശ്യപ്പെട്ട് സിഐടിയു ഗതാഗതമന്ത്രിക്ക് കത്ത് നൽകി.

തീരുമാനം അപകടങ്ങൾക്ക് വഴിവെക്കും. ഇത് മറ്റ് തൊഴിലാളികളുമായി സംഘർഷങ്ങൾക്ക് വഴിതെളിക്കുമെന്നും സിഐടിയു ആരോപിക്കുന്നു.

നേരത്തെ ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കാൻ തീരുമാനമായിരുന്നു. സിഐടിയുവിന്‍റെ ആവശ്യപ്രകാരമാണ് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനമെടുത്തിരിക്കുന്നത്.

ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഇത് 30 കിലോമീറ്റർ ആക്കണമെന്നായിരുന്നു സിഐടിയു ആവശ്യപ്പെട്ടത്. എന്നാൽ സ്റ്റേറ്റ് പെർമിറ്റ് അനുവദിച്ചതിനെതിരേയാണ് ഇപ്പോൾ സിഐടിയു രംഗത്തെത്തിയത്.

സിഐടിയുവിന്‍റെ ആവശ്യം നിരവധി തവണ മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചര്‍ച്ച ചെയ്തിരുന്നു. ഓട്ടോറിക്ഷ യൂണിയന്‍റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകി അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അതോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവർ പലരും തീരുമാനത്തോട് വിയോജിച്ചിരുന്നു. എന്നാൽ അവയെല്ലാം അവഗണിച്ച് ഓട്ടോറിക്ഷകൾക്ക് ദീർഘദൂര സർവീസ് നടത്താൻ അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു.