ഡോ: വന്ദനാദാസ് കൊലക്കേസ്: വിചാരണ സെപ്റ്റംബർ ഒന്പത് മുതൽ
Monday, August 5, 2024 11:47 PM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദനാദാസ് വധക്കേസിൽ സാക്ഷി വിസ്താരം സെപ്റ്റംബർ ഒമ്പത് മുതൽ ആരംഭിക്കാൻ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു.
കേസിലെ ആദ്യ 50 സാക്ഷികളെയാണ് ഒന്നാം ഘട്ടത്തിൽ വിസ്തരിക്കുന്നത്. ഒന്നാം സാക്ഷിയും സംഭവ സമയത്ത് വന്ദനയോടൊപ്പം ജോലി ചെയ്ത ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിനം വിസ്തരിക്കുക.
വിവിധ തലങ്ങളിലായുള്ള 34 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിൽ സാക്ഷികളാക്കിയിട്ടുള്ളത്. ആശുപത്രിയിൽ സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിങ്ങനെ ആരോഗ്യ രംഗത്തു നിന്നുമുള്ള മറ്റുള്ളവരെയും പ്രോസിക്യൂഷൻ ഭാഗത്തു നിന്നും വിസ്തരിക്കാൻ ഹാജരാക്കിയ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.