കൽപ്പറ്റ : റഡാര്‍ സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന് സൈന്യത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ രാത്രി തിരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈയില്‍ മൂന്നുപേരെ കാണാതായ വീടിന് സമീപം ജീവന്‍റെ തുടിപ്പ് സംശയിക്കുന്ന റഡാര്‍ സിഗ്‌നല്‍ ലഭിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം രാത്രിയിലേക്ക് നീണ്ടത്.

എന്നാല്‍ തിരച്ചിലില്‍ ഒന്നും കണ്ടെത്താനാകാത്തതോടെ വെള്ളിയാഴ്ചയിലെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ആദ്യം കിട്ടിയ സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞെങ്കിലും പരിശോധന തുടരുകയായിരുന്നു.

അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്.

സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.