ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടലിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രാഷ്‌ട്രീയ വിവാദം കൊഴുക്കുന്നു. സംഭവത്തിൽ അമിത് ഷായ്ക്കെതിരെ കോൺഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ജയറാം രമേശ്, ദിഗ്വിജയ് സിംഗ് എന്നിവര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇത് സഭയോടുള്ള അവഹേളനമാണെന്നും നോട്ടീസില്‍ പറയുന്നു. ജൂലൈ 23ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് 31ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്.

ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ അമിത് ഷായുടെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.