അമ്പലപ്പുഴ: ട്രോളിംഗ് കഴിഞ്ഞതോടെ മത്സ്യത്തൊഴിലാളികൾക്ക് വല നിറയെ കിളിമീൻ ചാകര. ഒന്നരമാസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനത്തിനുശേഷം ബുധനാഴ്ച അർധരാത്രിയോടെയാണ് ബോട്ടുകൾ കടലിലിറങ്ങിയത്. വ്യാഴാഴ്ച വൈകിട്ടോടെ ചില ബോട്ടുകൾ തിരികെ തോട്ടപ്പള്ളി തുറമുഖത്തെത്തി.

ആദ്യദിനം ബോട്ടുകാർക്ക് കിളിമീനും വള്ളക്കാർക്ക് മത്തിയുമാണ് ലഭിച്ചത്. കിളിമീന് ഒരു കിലോയ്ക്ക് 115 രൂപയ്ക്കാണ് ലേലം കൊണ്ടത്. മത്തിക്ക് വില 240 രൂപയാണ്. ട്രോളിംഗ് കഴിഞ്ഞതോടെ തോട്ടപ്പള്ളി തുറമുഖത്ത് തിരക്ക് വർധിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളുമടക്കം നൂറുകണക്കിനു പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. വരും ദിവസങ്ങളിൽ ചെമ്മീൻ ഉൾപ്പെടെ സുലഭമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ.