തിരുവനന്തപുരം : മിഷൻ 2025ന്‍റെ പേരിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമ്പോൾ കർശന നടപടിയുമായി എഐസിസി.

പാർട്ടി തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശം നൽകി. സംഭവത്തിൽ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസിക്ക് കത്തയച്ചു.

പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന രീതിയിലും നേതാക്കൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന തരത്തിലും നിരന്തരമായി വാർത്തകൾ മാധ്യമങ്ങളിൽ വരുന്ന പശ്ചാത്തലത്തിലാണ് നടപടി. വാർത്തകൾ ചോർത്തി നൽകുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരെ എഐസിസി നടപടിയെടുക്കും.