നിപ ബാധിച്ച് മരിച്ച വിദ്യാർഥി കാട്ട് അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം
Monday, July 22, 2024 2:50 PM IST
കോഴിക്കോട്: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച വിദ്യാർഥി കാട്ട് അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം. ഇതേപ്പറ്റി വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 14കാരനും സുഹൃത്തുക്കളും കാട്ട് അമ്പഴങ്ങ കഴിച്ചതായാണ് സ്ഥിരീകരണം
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഉടനീളം ഊര്‍ജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഞായറാഴ്ച രാത്രിയോടെ കോഴിക്കോട് എത്തി.പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും. ഇത് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സഹായകമാകും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു.
അതേസമയം, നിപ ബാധയുടെ ഉറവിടം കണ്ടെത്താൻ വേണ്ട തെളിവുകൾ ശേഖരിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വവ്വാലുകളെ ഓടിച്ച് വിടാനും അവയുള്ള മേഖലയിൽ തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടമുണ്ടാക്കും. വവ്വാലുകളെ ആക്രമിക്കുന്നത് വൈറസ് ബാധ കൂടുതൽ വ്യാപിക്കാൻ ഇടയാക്കുമെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു.
രോഗലക്ഷണമുള്ളവരില്‍ നാലുപേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര് പാലക്കാട് സ്വദേശികളുമാണ്. ഇന്ന് പുറത്ത് വാരാന്‍ ഉള്ളത് 13 പേരുടെ പരിശോധന ഫലമാണ്.