അഹ്മദാബാദ്: ഇന്‍റർവ്യൂ നടക്കുന്ന ഹോട്ടലിൽ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർക്ക് പരിക്ക്. ജഗാഡിയയിലെ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്വകാര്യ എൻജിനിയറിംഗ് കമ്പനി തങ്ങളുടെ സ്ഥാപനത്തിലെ പത്ത് ഒഴിവുകളിലേക്കാണ് ഓപ്പൺ ഇന്‍റർവ്യൂ നടത്തിയത്.

അങ്കലേശ്വറിലെ ലോർഡ്സ് പ്ലാസ ഹോട്ടലിൽ നടത്തിയ അഭിമുഖത്തിന് എത്തിയത് 1800ൽ അധികം പേർ. ഇതോടെ തിക്കിലും തിരക്കിലുമായി ഹോട്ടലിന്‍റെ കൈവരി തകർന്ന് നിരവധിപ്പേർ താഴെ വീഴുകയായിരുന്നു. നൂറു കണക്കിന് യുവാക്കൾ ഇന്‍റർവ്യൂ നടക്കുന്ന ഹോട്ടലിന്‍റെ പ്രവേശന കവാടത്തിലും പടിക്കെട്ടുകളിലും തിങ്ങിനിറ‌ഞ്ഞ് നിൽക്കുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ നേർചിത്രമാണ് ഇതെന്ന് കോൺഗ്രസ് ആരോപിച്ചു.