ഹരാരെ: ഇന്ത്യ-സിംബാബ്‌വെ മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 23 റൺസിന്‍റെ ജയമാണ് ഇന്ത്യ സിംബാബ്‌വെയ്ക്കെതിരേ നേടിയത്. ഇതോ‌ടെ തുടർച്ചയായ രണ്ടാം ജയം നേടി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി.

ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 182 എന്ന സ്കോർ പടുത്തുയർത്തി. പിന്നാലെ മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്ക്ക് ഇന്ത്യയുടെ സ്കോർ മറികടക്കാനായില്ല.

20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമാണ് സിംബാബ്‌വെയ്ക്ക് നേടാനായത്. 37 റൺസ് എടുത്ത മദാന്ദെയും 65 റൺസ് എടുത്ത മയേർസും മാത്രമാണ് സിംബാബ്‌വെക്ക് ആയി തിളങ്ങിയത്. അവസാനം മയേർസ് ഒറ്റയ്ക്ക് പൊരുതി എങ്കിലും ഇന്ത്യയുടെ സ്കോർ മറിക‌ടക്കാനായില്ല.

ഇന്ത്യക്ക് വേണ്ടി വാഷിഗ്ടൻ സുന്ദർ മൂന്ന് വിക്കറ്റും ആവേശ് ഖാൻ രണ്ടു വിക്കറ്റും വീഴ്ത്തി. ഖലീൽ അഹമ്മദ് ഒരു വിക്കറ്റും നേടി. ഓപ്പണര്‍മാരായ ജൈസ്വാള്‍ - ഗിൽ കൂട്ടുകെട്ട് 67 റൺസ് നേടി.

പിന്നീട് ബാറ്റിംഗിനിറങ്ങിയ അഭിഷേക് ശര്‍മയെയും റാസ പുറത്താക്കി. തുടർന്ന് നേടി ഗിൽ - ഗായക്വാഡ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ 72 റൺസ് നേടി ഇന്ത്യയെ മുന്നോട്ട് നയിച്ചത്.