ബംഗുളൂരു: കേന്ദ്ര മന്ത്രിയാകാത്തതിൽ താൻ ഏറെ അസ്വസ്ഥനാണെന്നും ആഴത്തിൽ വേദനിക്കുന്നുവെന്നും കർണാടകയിൽ നിന്നുള്ള ബിജെപി എംപി. ബിജാപൂർ എംപിയും ബിജെപി നേതാവുമായ രമേഷ് ജിഗജിനാഗിയാണ് ഈ പ്രസ്താവന നടത്തിയത്.

ദക്ഷിണേന്ത്യയിൽ ഏഴ് തവണ പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത് എംപി ഞാനാണ്. എന്‍റെ ഭാഗ്യം നോക്കൂ. എല്ലാ ഉന്നത ജാതിക്കാരും ക്യാബിനറ്റ് മന്ത്രിമാരായി. ദളിതർ ബിജെപിയെ പിന്തുണച്ചില്ലേ?. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.-ജിഗജിനാഗി ചൊവ്വാഴ്ച വിജയപുരയിൽ പറഞ്ഞു.

ഞാൻ എനിക്കുവേണ്ടി കാബിനറ്റ് പദവി തേടുന്നില്ല. എന്‍റെ മണ്ഡലത്തിൽ തിരിച്ചെത്തിയപ്പോൾ പലരും എന്നെ വിമർശിച്ചു. ബിജെപി ദളിത് വിരുദ്ധമാണെന്ന് പലരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.- അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രിയാകാൻ ജനങ്ങളിൽ നിന്ന് എനിക്ക് സമ്മർദ്ദമുണ്ട്. ഇത് ന്യായമോ അന്യായമോ?.-അദ്ദേഹം ചോദിച്ചു.

രമേഷ് ജിഗജിനാഗി ചിക്കോടി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണയും ബിജാപൂർ മണ്ഡലത്തിൽ നിന്ന് നാല് തവണയും തുടർച്ചയായി ഏഴ് തവണ എംപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്‍റെ നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിലുടനീളം ഒരു പാർലമെന്‍റ് തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടിട്ടില്ല.

2024ലെ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ബിജാപൂർ പാർലമെന്‍റ് മണ്ഡലത്തിൽ നിന്നും രമേഷ് ജിഗജിനാഗി 77229 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അദ്ദേഹം 672781 നേടി.