തിരുവനന്തപുരത്ത്: കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തില്‍ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി. പണിയെടുക്കാതെ കൂടോത്രം ചെയ്താലൊന്നും പാര്‍ട്ടിയുണ്ടാവില്ലെന്ന് അബിന്‍ പറഞ്ഞു.

യംഗ് ഇന്ത്യ യൂത്ത് ലീഡേഴ്‌സ് മീറ്റിന്‍റെ കുറ്റ്യാടിയിലെ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അബിൻ. കൂടോത്രം വെച്ചാലൊന്നും പാര്‍ട്ടിയുണ്ടാവില്ല. അതാണ് യാഥാര്‍ത്ഥ്യം. കൂടോത്രം വെക്കുന്നതൊക്കെ എന്ത് പാടാണ്.

ഉദാഹരണമായി താൻ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു കൂടോത്രം വെച്ചെന്നിരിക്കട്ടെ. താൻ അദ്ദേഹത്തത്തിന്‍റെ നാളും ജനന തീയതിയും മറ്റ് വിവരങ്ങളുമെടുത്ത് മന്ത്രവാദിയെ പോയി കാണണം.

എന്നിട്ട് തനിക്ക് വേണ്ട രീതിയില്‍ ആ കൂടോത്രം ആക്കണം. അതിന് മന്ത്രവാദിക്ക് എന്താണെന്ന് വെച്ചാല്‍ കൊടുക്കണം. അത് അവിടെ നില്‍ക്കട്ടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ തകര്‍ക്കാന്‍ വേണ്ടിയുള്ള സാധനങ്ങള്‍ സുരക്ഷിതമായും രഹസ്യമായും രാഹുല്‍ മാങ്കൂട്ടം ഇല്ലാത്ത ദിവസം അയാളുടെ വീടിന്‍റെ മതിൽ ചാടി കടന്ന് കന്നിമൂല നോക്കി അവിടെ ചെന്ന് സിസിടിവി മാറ്റി കുഴിച്ചിടണം.

അത് കുഴിച്ചിട്ട് ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ നശിക്കുന്നുണ്ടോ നശിക്കുന്നുണ്ടോയെന്ന് നോക്കി ഇരിക്കണം. രാഹുല്‍ എംപിയാണെങ്കില്‍ ഫ്‌ളൈറ്റില്‍ കയറി ഡല്‍ഹിയില്‍ എത്തിവേണം ഇത് ചെയ്യാന്‍.

കെപിസിസി ഓഫീസിലാണെങ്കില്‍ സിസിടിവി മറച്ച് ഭാരവാഹികളുടെ കണ്ണുവെട്ടിച്ച് വേണം ഇത് ചെയ്യാന്‍. ഇത്രയും ചെയ്യുകയാണെങ്കില്‍ ഞാന്‍ രാഹുലിനെ മാറ്റി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാവും.

ഈ പണിയെടുത്താല്‍ മതി. സാധാരണ പണിയെടുത്ത് മുന്നോട്ട് പോകാന്‍ ഇത്ര ബുദ്ധിമുട്ടില്ല. ഇത് 2024 ആണ്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ യും കൂടി പാര്‍ട്ടിയാണിതെന്ന് കൂടോത്രം ചെയ്തവര്‍ മനസിലാക്കുന്നത് നന്നാവും. പണിയെടുത്താലെ നേതാവ് ആവുകയുള്ളുവെന്നും അബിന്‍ പറഞ്ഞു.