പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്‍റെ സാന്നിധ്യത്തിൽ കാപ്പാ കേസ് പ്രതി സിപിഎമ്മിൽ ചേർന്നു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് പാർട്ടി അംഗത്വം നൽകിയത്. റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ശരണിന്‍റെ പാർട്ടി പ്രവേശം.

കുമ്പഴയിൽ നടന്ന സമ്മേളനത്തിലാണ് സിപിഎം അംഗത്വം കൊടുത്തത്. പുതുതായി വന്നവർക്ക് അംഗത്വം നൽകിക്കൊണ്ട് മന്ത്രി വീണാ ജോർജ് ഉൾപ്പെടെ മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം കാപ്പ ചുമത്തപ്പെട്ട ശരൺ ചന്ദ്രനെ നാടു കടത്താതെ താക്കീത് നൽകി വിടുകയായിരുന്നു. എന്നാൽ, പിന്നീട് പത്തനംതിട്ട സ്റ്റേഷനിലെ കേസിൽ ഇയാൾ പ്രതിയായതോടെ കാപ്പ ലംഘിച്ചതിന് മലയാലപ്പുഴ പോലീസ് ശരണിനെ അറസ്റ്റ് ചെയ്തു.

ജൂണ് 23 നാണ് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ശരൺ നേരത്തെ ബി.ജെ.പി. അനുഭാവിയായിരുന്നു.