രക്തസാക്ഷികളുടെ കണക്ക് മഹത്വമായി പറയുന്ന രാഷ്ട്രീയ സംസ്‌കാരം ആപത്ത്: കെ. സുധാകരൻ
രക്തസാക്ഷികളുടെ കണക്ക് മഹത്വമായി പറയുന്ന രാഷ്ട്രീയ സംസ്‌കാരം ആപത്ത്: കെ. സുധാകരൻ
Thursday, July 4, 2024 7:42 PM IST
തിരുവനന്തപുരം: രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് സിപിഎമ്മിന്‍റേതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അതിന്‍റെ കണക്ക് മഹത്വമായി പറയുന്ന രാഷ്ട്രീയ സംസ്‌കാരം കേരളത്തിന് ആപത്താണ്. കൊല്ലപ്പെട്ടവരുടെ നിരക്കാണ് മഹത്വത്തിന്‍റെ അടിസ്ഥാനമെങ്കില്‍ ചാവേറുകളെ സൃഷ്ടിക്കുന്ന ഇന്ത്യയിലെ മറ്റുതീവ്രവാദ പ്രസ്ഥാനങ്ങളെ മുഖ്യമന്ത്രി മഹത് സംഘടനങ്ങളെന്ന് വിശേഷിപ്പിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

എസ്എഫ്ഐയുടെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും മനുഷ്യക്കുരുതിക്ക് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. അക്രമങ്ങളുടെ ഉപാസകരും രക്തവെറിപൂണ്ട ഒരൂക്കൂട്ടം സിപിഎം നേതാക്കളും നല്‍കുന്ന ഇത്തരം സംരക്ഷണമാണ് ഇടതുവിദ്യാര്‍ഥി-യുവജന സംഘടനകളെ അക്രമണത്തിന്‍റെ പാതതെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പഠിപ്പിക്കുന്ന അധ്യാപകരുടെ മുഖത്ത് അടിക്കുകയും അപായപ്പെടുത്തുമെന്ന് ഭീക്ഷണി മുഴക്കുകയും കാമ്പസുകളിലെ ഇടിമുറികളില്‍ സഹവിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്ന ഇടതുവിദ്യാര്‍ഥി സംഘടനയെ ഇത്രകണ്ട് പ്രശംസിക്കാന്‍ ക്രിമിനല്‍ മനോനിലയുള്ള വ്യക്തിക്ക് മാത്രമെ സാധിക്കു എന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയെ കരിങ്കൊടികാട്ടിയവരെ മൃഗീയമായി തല്ലിച്ചതിച്ചിട്ട് അതിനെ രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരിട്ട് വിളിച്ച് ആസ്വദിക്കുന്ന സംസ്‌കാരം കേരളത്തിന് ചേരുന്നതല്ല. അത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധിയോടെ ജനം മനസിലാക്കി കൊടുത്തിട്ടും തിരിച്ചറിയാനുള്ള വിവേകം മുഖ്യമന്ത്രിക്ക് ഉണ്ടാകാത്തതാണ് സിപിഎം ഇന്ന് നേരിടുന്ന അപചയം. പരാജയത്തിന്‍റെ കാരണം മുഖ്യമന്ത്രിയുടെ അഹന്തയാണെന്ന് സിപിഐയ്ക്ക് പോലും മനസിലായെന്ന് അദ്ദേഹം വിമർശിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<