മാന്നാര്‍ കൊലക്കേസ്: അനില്‍ കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായി സംശയം
മാന്നാര്‍ കൊലക്കേസ്: അനില്‍ കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായി സംശയം
Thursday, July 4, 2024 1:15 PM IST
ആലപ്പുഴ: മാന്നാര്‍ കല കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ കുമാര്‍ മറ്റ് പ്രതികള്‍ അറിയാതെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയെന്ന് പോലീസ് സംശയിക്കുന്നു.

കലയുടെ മൃതദേഹം ആദ്യം ആറ്റില്‍ കളയാനാണ് പ്രതികള്‍ തീരുമാനിച്ചത്. ഇതിനായിട്ടാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറില്‍ എത്തിച്ചതെന്നു പോലീസ് കരുതുന്നു. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു.

പക്ഷേ ഈ സെപ്റ്റിക് ടാങ്കില്‍ നിന്നും അനില്‍ മറ്റാരുമറിയാതെ മൃതദേഹം മാറ്റിയിരിക്കാമെന്നാണ് പോലീസിന്‍റെ നിഗമനം. 15 വര്‍ഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നതിനാലാണ് പോലീസ് ഇത്തരത്തില്‍ കരുതുന്നത്.

ചെങ്ങന്നൂര്‍ ഡിവൈഎസ്പി നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ ഉള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തില്‍ പ്രതികള്‍ നല്‍കുന്ന മൊഴികളില്‍ ഇപ്പോഴും വൈരുധ്യം തുടരുന്നുണ്ട്.

മൃതദേഹം എവിടെ എന്ന കാര്യത്തില്‍ കൃത്യമായി വിവരം അറിയാവുന്നത് അനിലിനാണെന്ന് പോലീസ് കരുതുന്നു. അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കേസില്‍ മറ്റ് പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് രക്തസമ്മര്‍ദം കൂടിയ ഇയാൾ ഇസ്രയേലിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിവരമുണ്ട്. മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ നാട്ടിലെത്തിച്ചാല്‍ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാകുമെന്നാണ് പോലീസ് കരുതുന്നത്.

സാക്ഷികളായ സുരേഷിന്‍റെയും സന്തോഷിന്‍റെയും മൊഴികളാണ് നിലവില്‍ പോലീസിന് മുന്നില്‍ ഉള്ള പ്രധാനപ്പെട്ട തെളിവ്. ഇതിനിടെ പ്രതി അനിലിന്‍റെ അച്ഛന്‍റെയും അമ്മയുടെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലയുടെ സഹോദരന്‍ അനില്‍ രംഗത്തെത്തി.

മാന്നാര്‍ ഇരമത്തൂരില്‍നിന്ന് 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെയാണ് കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി പോലീസ് അതിവിദഗ്ധമായി തെളിയിച്ചത്. കണ്ണം പള്ളിയില്‍ അനിലിന്‍റെ ഭാര്യ കലയെയാണ് കൊലപ്പെടുത്തി ടാങ്കില്‍ കുഴിച്ച് മൂടിയത്. ആലപ്പുഴ എസ്പിക്ക് ലഭിച്ച ഊമക്കത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.

കേസില്‍ നാല് പ്രതികളാണെന്നാണ് പോലീസ് കണ്ടെത്തല്‍. കലയുടെ ഭര്‍ത്താവ് അനിലിനെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പോലീസ് നിഗമനം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<