വീണ്ടും വിശ്രമം; സ്വർണവിലയിൽ മാറ്റമില്ല, 53,000 രൂപയ്ക്കു മുകളിൽ തന്നെ
വീണ്ടും വിശ്രമം; സ്വർണവിലയിൽ മാറ്റമില്ല, 53,000 രൂപയ്ക്കു മുകളിൽ തന്നെ
Wednesday, July 3, 2024 11:33 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 53,080 രൂപയിലും ഗ്രാമിന് 6,635 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണം 5,515 രൂപയും പവന് 44,120 രൂപയുമാണ്.

തുടര്‍ച്ചയായി രണ്ടുദിവസത്തെ കുതിപ്പിനും രണ്ടുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില ചൊവ്വാഴ്ച വീണ്ടും ഉയർന്നിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്.

ആറുദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണവില വെള്ളിയാഴ്ചയാണ് വീണ്ടും ഉയർന്നത്. പവന് 320 രൂപയും ഗ്രാമിന് 60 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ശനിയാഴ്ച ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും വര്‍ധിച്ചു. ഇതോടെ രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് ഉയർന്നത്.

ജൂൺ ഏഴിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ എട്ടുമുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തി. പിന്നീട് കഴിഞ്ഞയാഴ്ചയാണ് വീണ്ടും 53,000 രൂപ കടന്നത്.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള തലത്തിൽ സ്വര്‍ണം ഔണ്‍സിന് 2,332.68 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, വെള്ളിവിലയിലും മാറ്റമില്ല. ഒരുഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<