ഡി.കെയെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
ഡി.കെയെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
Monday, July 1, 2024 8:03 PM IST
ബംഗലൂരു: കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെ ഡി.കെയെ പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തി. ചന്നഗിരിയിലെ എംഎല്‍എ ശിവഗംഗ ബസവരാജാണ് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടത്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നത് ശിവകുമാറാണെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റില്‍ മാത്രം വിജയിച്ച പാര്‍ട്ടിയെ ഇത്തവണ ഒന്‍പത് സീറ്റുകള്‍ വിജയിക്കുന്ന തരത്തിലേക്ക് വളര്‍ത്തിയത് ഡി.കെയാണെന്നും എംഎല്‍എ പ്രതികരിച്ചു.

"തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ സംസ്ഥാന അധ്യക്ഷനെയാണ് സാധാരണ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കാറുള്ളത് എന്നാല്‍ പലകാരണങ്ങള്‍ കൊണ്ട് സിദ്ദരാമയ്യയെ ആണ് മുഖ്യമന്ത്രിയാക്കിയത്. ഇപ്പോള്‍ മുഖ്യമന്ത്രിയെ മാറ്റാനുള്ള സമയമായി.'-ശിവഗംഗ ബസവരാജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<