ക്വാറി ഉടമയുടെ കൊലപാതകം: സുനിലിനായി തെരച്ചിൽ
ക്വാറി ഉടമയുടെ കൊലപാതകം: സുനിലിനായി തെരച്ചിൽ
Saturday, June 29, 2024 10:21 PM IST
പാറശാല: കളിയിക്കാവിളയിൽ വ്യവസായിയെ വാഹനത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ടനിലയിൽകണ്ടെത്തിയ സംഭവത്തിൽ പ്രതി അന്പിളി ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും നല്‍കിയ സുനില്‍ കുമാറിനായി തെരച്ചിൽ വ്യാപകമാക്കി പോലീസ്. സുനിൽ കുമാറിനായുള്ള തെരച്ചിലിന് കേരള പോലീസും തമിഴ്നാട് പോലീസിനെ സഹായിക്കുന്നുണ്ട്. അന്വേഷണവിഭാഗം നാലു സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്.

അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്ത പൂങ്കുളം സ്വദേശിയായ പ്രദീപ് ചന്ദ്രനെ കൂടി റിമാൻഡ് ചെയ്തു. പോലീസ് തെരയുന്ന സുനിലിൻറെ സുഹൃത്താണ് പ്രദീപ് ചന്ദ്രൻ . സുനിൽ ഒളിവിൽ പോകുന്നതിനു മുൻപ് ഫോണിലൂടെ അവസാനം ബന്ധപ്പെട്ടത് പ്രദീപിനെയാണ്. പ്രദീപ് ചന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് തമിഴ്നാട് പോലീസിന്‍റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു.

കൊലപാതകം നടത്തിയ അമ്പിളിയുടെ സുഹൃത്താണ് സുനിലെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.ഡോക്ടറുടെ കുറിപ്പടിയിൽ മാത്രം വാങ്ങാൻ കഴിയുന്ന സർജിക്കൽ സാധനങ്ങൾ എങ്ങനെ അമ്പിളിക്ക് ലഭിച്ചുവെന്നും കൊലപാതകം നടത്താനാണെന്നു അറിയാതെയാണോ കൈമാറിയെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത സർവീസ് സ്റ്റേഷൻ ഉടമയേയും സർജിക്കൽ സ്ഥാപന ഉടമയേയും പോലീസ് വിട്ടയച്ചു. അന്പിളിയുടെ ഭാര്യയേയും മൊഴിയെടുത്ത ശേഷം പോലീസ് വിട്ടയച്ചു. ദീപുവിന്‍റെ ഇൻഷുറൻസ് പോളിസികളെ കുറിച്ചുള്ള വിവരങ്ങളും പോലീസ് തേടിയിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് മലയിൻകീഴ് മണപ്പാട്മുല്ലമ്പള്ളി ഹൗസിൽ എസ് ദീപു (46 ) നെ കാറിനുള്ളിൽ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ടു കൊടും കുറ്റവാളിയായ സജികുമാർ എന്നപേരിലറിയപ്പെടുന്നചൂഴാറ്റുകോട്ട അമ്പിളയെ പോലീസ് അടുത്തദിവസം പിടികൂടിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<