ജൂലിയൻ അസാൻജ് ജയിൽ മോചിതനായി
ജൂലിയൻ അസാൻജ് ജയിൽ മോചിതനായി
Tuesday, June 25, 2024 7:49 AM IST
വാഷിംഗ്ടൺ ഡിസി: വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി. യുഎസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് അസാന്‍ജിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.

ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്ക് മടങ്ങി. അഞ്ച് വർഷത്തോളമാണ് ജൂലിയൻ അസാന്‍ജ് ജയിലി‍ൽ കഴിഞ്ഞത്. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയതായിരുന്നു അദ്ദേഹത്തിനു മേൽ ചുമത്തിയ കുറ്റം. ബ്രിട്ടനിലായിരുന്നു അദ്ദേഹത്തെ തടവിലാക്കിയിരുന്നത്.

ജൂലിയൻ അസാൻജ് സ്വതന്ത്രനാണ് എന്നും രാജ്യം വിട്ടെന്നും ബ്രിട്ടീഷ് സമയം ചൊവ്വാഴ്ച പുലർച്ചെ വിക്കിലീക്സ് റിപ്പോർട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<