വളാഞ്ചേരിയിൽ യുവതിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ
വളാഞ്ചേരിയിൽ യുവതിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ
Saturday, June 22, 2024 11:38 AM IST
മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട്പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

രക്ഷപെടാൻ ശ്രമിച്ച പ്രകാശനെ പാലക്കാട്ട് നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 16നായിരുന്നു സംഭവം. ബന്ധു വീട്ടിലെത്തിയ വിവാഹിതയായ യുവതി‍യെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.

അവശനിലയിലായ യുവതി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. സുഹൃത്തുക്കളാണ് പോലീസിൽ വിവരം അറിയിച്ചത്.

യുവതി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരൂർ ഡിവൈഎസ്പി പി.പി.ഷംസുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<