കേരളത്തിനുവേണ്ടി പലതും ചെയ്യാനുണ്ട്, പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമെന്ന് സുരേഷ് ഗോപി
കേരളത്തിനുവേണ്ടി പലതും ചെയ്യാനുണ്ട്, പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമെന്ന് സുരേഷ് ഗോപി
Wednesday, June 12, 2024 10:23 AM IST
കോഴിക്കോട്: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഭാരതത്തിന്‍റെ ടൂറിസം മന്ത്രിയാണ് ഞാൻ. വലിയ ഉത്തരവാദിത്വമാണത്. കേരളത്തിനുവേണ്ടി പലതും ചെയ്യാനുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

മലയാളിക്കും മലയാളിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. എല്ലാത്തരം വോട്ടർമാരുടെ വോട്ടും കിട്ടിയാണ് ജയിച്ചത്. ജനങ്ങളെ എന്നിലേക്ക് എത്തിക്കാൻ ഒന്നൊന്നര വർഷം തൃശൂരിലെ കാര്യകർത്താക്കൾ പണിയെടുത്തു. ജനങ്ങളും അവരുമാണ് ഇനി തന്‍റെ ഉത്തരവാദിത്വമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

മന്ത്രിയായ ശേഷം കേരളത്തിലെത്തിയ സുരേഷ് ഗോപിയുടെ ആദ്യ ദിവസം തുടങ്ങിയത് കോഴിക്കോട്ട് നിന്നായിരുന്നു. ഇന്നു രാവിലെ ഡൽഹിയിൽനിന്ന് കോഴിക്കോടെത്തിയ സുരേഷ് ഗോപി തളി മഹാ ക്ഷേത്രത്തിൽ ദർശനം നടത്തി. ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശും യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് സി.ആർ.പ്രഫുൽ കൃഷ്ണനും ബിജെപി സംസ്ഥാന നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

തുടർന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിലും അദ്ദേഹം സന്ദർശനം നടത്തി. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും മരാർജി ഭവനിൽ നടന്നു. തുടർന്ന് ചാലപ്പുറത്ത് പി.വി. ചന്ദ്രന്‍റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം കണ്ണൂരിലേക്ക് തിരിക്കും.

എയിംസ് കോഴിക്കോട് വേണമെന്ന എം.കെ. ‌രാഘവൻ എംപിയുടെ പരാമർശത്തോട് പ്രതികരിച്ച സുരേഷ് ഗോപി അദ്ദേഹത്തിന് അങ്ങനെ പറയാൻ അവകാശമുണ്ടെന്നും എവിടെ വേണമെന്ന് പറയാൻ തനിക്കും അവകാശം ഉണ്ടെന്നും വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<