മൂന്നാം ഊഴത്തിന്; മോദി വീണ്ടും പ്രധാനമന്ത്രിയാകും
മൂന്നാം ഊഴത്തിന്; മോദി വീണ്ടും പ്രധാനമന്ത്രിയാകും
Wednesday, June 5, 2024 6:31 PM IST
ന്യൂഡൽഹി: നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തും. ഡൽഹിയിൽ ചേർന്ന എൻഡിഎ യോഗം മോദിയെ നേതാവായി തെരഞ്ഞെടുത്തു. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് എൻഡിഎ നേതാക്കൾ ഇന്ന് രാഷ്‌ട്രപതിയെ കാണും.

പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന എൻഡിഎ യോഗത്തിൽ ഏകകണ്ഠമായാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ, ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി, ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏകനാഥ് ഷിൻഡെ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു.

ബിജെപിക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ നൽകിയുള്ള കത്ത് നിതീഷ്കുമാറും ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രിക്ക് കൈമാറിയിട്ടില്ല. അതേസമയം ഏക്നാഥ് ഷിൻഡെ പിന്തുണ അറിയിച്ചുള്ള കത്ത് നൽകുകയും ചെയ്തു.

ഒരു മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ എൻഡിഎ സർക്കാർ എത്രയും പെട്ടന്ന് രൂപീകരിക്കണമെന്ന അഭിപ്രായമാണ് പൊതുവായി ഉയർന്നത്. ഘടകകക്ഷികൾക്ക് ലഭിക്കുന്ന സ്ഥാനങ്ങളെക്കുറിച്ചൊന്നും ചർച്ചയായില്ലെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<