കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വര്‍ധനയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വ്യാഴാഴ്ച താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53,360 രൂപയിലും ഗ്രാമിന് 6,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നത്തെ 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഒരുഗ്രാമിന് 7,276 രൂപയും പവന് 58,208 രൂപയുമാണ്. സംസ്ഥാനത്തെ വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 100 രൂപയിലാണ് വ്യാപാരം തുടരുന്നത്.

ഈ മാസം 20ന് 22 കാരറ്റ് സ്വര്‍ണവില സംസ്ഥാനചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. പവന് 55,120 രൂപയായിരുന്ന് അന്ന്. മാര്‍ച്ച് 29ന് ആണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.