തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്നു തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. തന്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ വെള്ളക്കെട്ട് ഉണ്ടായി. വെള്ളക്കെട്ട് രൂക്ഷമായതോടെ പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു.

ആമയിഴഞ്ചാൻ തോട് കരകവിഞ്ഞു. പഴവങ്ങാടി പവർ ഹൗസ് റോഡിലും വെള്ളക്കെട്ട് രൂക്ഷമായി. തേക്കും മൂട്, ഗൗരീശപട്ടം മേഖലകളിലും വെള്ളം കയറി. നൂറോളം വീടുകളും കടകളിലും വെള്ളം കയറി. ഇതോടെ ആളുകൾ വീട് ഒഴിയുകയാണ്. ചാലയിലും വെള്ളം കയറി.

കൊച്ചിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. കളമശേരിയിലും ഇൻഫോപാർക്കിലും വെള്ളക്കെട്ട് ഉണ്ടായി. മൂലേപ്പാടത്ത് അന്പതോളം വീടുകളിൽ വെള്ളം കയറി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ട് രൂക്ഷമായി. പലയിടത്തും ഗതാഗതവും തടസപ്പെട്ടു.