ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നതിലെ സര്‍ക്കുലര്‍: സര്‍ക്കാരിന്‍റെ ഉപഹര്‍ജി ഹെെക്കോടതി തീർപ്പാക്കി
ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നതിലെ സര്‍ക്കുലര്‍: സര്‍ക്കാരിന്‍റെ ഉപഹര്‍ജി ഹെെക്കോടതി തീർപ്പാക്കി
Monday, May 27, 2024 12:29 PM IST
കൊച്ചി: ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ പുറത്തിറക്കിയ മാര്‍ഗരേഖ സര്‍ക്കുലര്‍ ആയി ഇറക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉപഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഉപഹര്‍ജി ഫയല്‍ ചെയ്തത്.

ഈ കേസിലെ സുപ്രധാന തെളിവായിരുന്ന ഡിജിറ്റല്‍ തെളിവുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അതിജീവിത കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത്.

ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നതിനായി ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം കീഴ്‌ക്കോടതിയിലടക്കം എത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. അതിനാല്‍ ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ആവശ്യം.

സെഷന്‍സ്, മജിസ്ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണം. സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് ജില്ലാ ജഡ്ജിമാര്‍, പോലീസ് മേധാവി എന്നിവര്‍ക്ക് കൈമാറിയതായി രജിസ്ട്രാര്‍ വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് ഉപഹര്‍ജിയിലെ നടപടികള്‍ ഹെെക്കോടതി അവസാനിപ്പിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<