കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ സബ് കളക്ടറുടെ റിപ്പോര്‍ട്ട് എറണാകുളം ജില്ലാ കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറി. ചീഫ് സെക്രട്ടറിക്കും ഫിഷറീസ് സെക്രട്ടറിക്കുമാണ് റിപ്പോര്‍ട്ട് കൈമാറിയത്.

മത്സ്യക്കുരുതി സംബന്ധിച്ച പിസിബിയുടെയും കുഫോസിന്‍റെയും കണ്ടെത്തലുകളിൽ കൂടുതല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായ ശാലകളില്‍നിന്നുള്ള മാലിന്യമല്ല മത്സ്യക്കുരുതിക്ക് കാരണമെന്നാണ് പിസിബിയുടെ കണ്ടെത്തല്‍. എന്നാല്‍ രാസമാലിന്യങ്ങളാണ് മത്സ്യക്കുരുതിക്ക് കാരണമായതെന്നാണ് കുഫോസിന്‍റെ കണ്ടെത്തല്‍.

രണ്ട് റിപ്പോര്‍ട്ടുകളും വ്യത്യസ്തമായതിനാല്‍ ഇത് ക്രോഡീകരിച്ചാണ് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് കൈമാറിയത്. സംഭവത്തില്‍ കൂടുതല്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.