ബംഗളൂരു: പീഡനക്കേസിൽ പ്രതിയായി വിദേശത്ത് കഴിയുന്ന പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി എച്ച്.ഡി.ദേവഗൗഡ. തന്‍റെ ക്ഷമ പരീക്ഷിക്കരുതെന്നും നിയമത്തിനു മുന്നിൽ കീഴടങ്ങണമെന്നും പ്രജ്വലിന്‍റെ മുത്തച്ഛൻ കൂടിയായ എച്ച്.ഡി.ദേവഗൗഡ ആവശ്യപ്പെട്ടു.

പ്രജ്വല്‍ രേവണ്ണയ്ക്ക് തന്‍റെ താക്കീത് എന്ന തലക്കെട്ടില്‍ രണ്ടുപേജുള്ള തുറന്ന കത്ത് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം ഇടപെട്ട് റദ്ദാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വ്യക്തിപരമായ ആവശ്യങ്ങൾക്കാണെങ്കിലും ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തുന്നുണ്ടെങ്കിൽ രണ്ടാഴ്ച മുന്പ് ഈ വിവരം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് പ്രജ്വൽ ജർമനിക്ക് പോയത്.