കോഴിക്കോട്: മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ വൈകുന്നു. അബുദാബി, മസ്കറ്റ് വിമാനങ്ങളാണ് വൈകുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം മുന്നറിയിപ്പില്ലാതെ മംഗളൂരുവില്‍ ലാന്‍ഡ് ചെയ്ത ദോഹ – കോഴിക്കോട് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കാലാവസ്ഥ മോശമായതിനാല്‍ കോഴിക്കോടും കണ്ണൂരിലും വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടർന്ന് രാത്രി മുതല്‍ യാത്രക്കാര്‍ വിമാനത്തില്‍ തുടരുകയായിരുന്നു.

ബുധനാഴ്ച രാത്രി മുതൽ കോഴിക്കോട്ട് കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ മതിൽ തകർന്നു. രാമനാട്ടുകരയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു. പന്തീരാങ്കാവിൽ കൊടൽ നടക്കാവ് ദേശീയപാതയുടെ സർവീസ് റോഡ് തകർന്നു.