തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാരുമായി മാനേജ്മെന്‍റ് ചർച്ച നടത്തും.

ഇന്ന് വൈകുന്നേരം 6.30ന് പട്ടത്തെ മിൽമ അസ്ഥാനത്ത് ചർച്ച നടത്തുമെന്ന് മിൽമ മേഖലാ യൂണിയന്‍ ചെയർപേഴ്‌സൺ മണി വിശ്വനാഥൻ പറഞ്ഞു. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് ഐഎൻടിയുസി - സിഐടിയു സംഘടനകളിലെ ജീവനക്കാർ സമരം ആരംഭിച്ചത്.

തുടർന്ന് തിരുവനന്തപുരം അമ്പലത്തറ പ്ലാന്‍റിലും കൊല്ലം, പത്തനംതിട്ട പ്ലാന്‍റിന്‍റെയും പ്രവർത്തനം തടസപ്പെട്ടിരുന്നു. രാവിലെ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാൻ മിൽമയോ മാനേജ്മെന്‍റോ സർക്കാരോ ഇടപെട്ടിട്ടില്ലെന്നും ജീവനക്കാരുടെ ഭാഗത്ത് നിന്ന് ആരോപണം ഉയർന്നിരുന്നു.

അനധികൃത നിയമനം ചെറുക്കാൻ ശ്രമിച്ച നാൽപതു ജീവനക്കാർക്കെതിരെ പോലീസ് കേസ് എടുത്തെന്ന് ജീവനക്കാർ പറഞ്ഞു. ഇത് പിൻവലിക്കണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്.