കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷിചേരാൻ മാതാവിനെ അനുവദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്‍റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യഹർജി ഈ മാസം 22ന് പരിഗണിക്കാൻ മാറ്റി.

റാഗിംഗ്, ആത്മഹത്യാപ്രേരണ, മര്‍ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ ഹർജി നല്കിയത്. അതേസമയം, മകന്‍റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ഷീബ നല്‍കിയ ഉപഹര്‍ജിയിലെ ആക്ഷേപം.

സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലൂടെ സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികളുടെ പങ്കു വ്യക്തമാണ്. റാഗിംഗ് അടക്കം അതിക്രൂരമായ ആക്രമണമാണ് മകന് നേരിടേണ്ടിവന്നത്. വൈദ്യസഹായം നല്‍കാന്‍ പോലും പ്രതികള്‍ തയാറായില്ല. മരണകാരണം പൂര്‍ണമായും ഇപ്പോഴും വ്യക്തമായിട്ടില്ല. അതു കണ്ടെത്തേണ്ടതുണ്ട്. തുടരന്വേഷണം വേണ്ടതുണ്ടെന്ന് സിബിഐ റിപ്പോര്‍ട്ടിലൂടെ വ്യക്തമാണെന്നും അമ്മയുടെ ഹര്‍ജിയില്‍ പറയുന്നു.

ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂരറാഗിംഗിനെ തുടര്‍ന്നാണ് സിദ്ധാർഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാർഥന്‍റെ കുടുംബത്തിന്‍റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.

കഴിഞ്ഞ ആഴ്ചയാണ് കേസില്‍ സിബിഐ പ്രാഥമിക കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാര്‍ഥികളാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.