ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, സ്വന്തം പാർട്ടിയിലെ നേതാക്കളെയും മോദി തടവിലാക്കുമെന്ന് അരവിന്ദ് കേജരിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി "ഒരു രാഷ്ട്രം, ഒരു നേതാവ്' എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയ ജീവിതം അദ്ദേഹം ഉടൻ അവസാനിപ്പിക്കുമെന്നും കേജരിവാൾ പറഞ്ഞു.

അദ്വാനി, മുരളി ജോഷി, ശിവരാജ് ചൗഹാൻ, വസുന്ധര രാജെ, ഖട്ടർ, രമൺ സിംഗ് എന്നിവരുടെ രാഷ്ട്രീയം അവസാനിച്ചു. യോഗി ആദിത്യനാഥാണ് അടുത്തത്. മോദി വിജയിച്ചാൽ രണ്ട് മാസത്തിനുള്ളിൽ യുപി മുഖ്യമന്ത്രിയെ മാറ്റുമെന്നും കെജരിവാൾ പറഞ്ഞു.

"നമ്മുടെ രാജ്യം വളരെ പഴക്കമുള്ളതാണ്, ഒരു സ്വേച്ഛാധിപതി അധികാരം ഏറ്റെടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം ജനങ്ങൾ പിഴുതെറിഞ്ഞിട്ടുണ്ട്. ഇന്ന് വീണ്ടും ഒരു ഏകാധിപതി ജനാധിപത്യം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. 140 കോടി ജനങ്ങളോട് യാചിക്കാനാണ് ഞാൻ വന്നത്.'-അദ്ദേഹം കൂട്ടിച്ചേർത്തു.