കോ­ഴി­ക്കോട്: പാര്‍­ട്ടി­യില്‍­നി­ന്ന് പു­റ­ത്താ­ക്കി­യ­തി­ന് പി­ന്നാ­ലെ പ്ര­തി­ക­ര­ണ­വു­മാ­യി മുന്‍ കെ­പി­സിസി അംഗം കെ.വി.സു­ബ്ര­ഹ്മ­ണ്യന്‍. തെ­ര­ഞ്ഞെ­ടു­പ്പില്‍ താന്‍ യു­ഡി­എ­ഫി­നെ­തി­രാ­യി പ്ര­വര്‍­ത്തി­ച്ചി­ട്ടി­ല്ലെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു.

ചെ­യ്യാ­ത്ത കു­റ്റ­ങ്ങ­ളാ­ണ് ത­നി­ക്കെ­തി­രേ ആ­രോ­പി­ക്കു­ന്നത്. കോ­ഴി­ക്കോ­ട്ടെ യു­ഡിഎ­ഫ് സ്ഥാ­നാര്‍­ഥിയായ എം.കെ.രാ­ഘ­വ­നെ­തി­രാ­യി താന്‍ പ്ര­വര്‍­ത്തി­ച്ചി­ട്ടി­ല്ല. എല്‍­ഡിഎ­ഫ് സ്ഥാ­നാര്‍­ഥി­ക്ക് വേ­ണ്ടി പ്ര­വര്‍­ത്തി­ക്കാന്‍ എ­ളമ­രം ക­രീ­മിനെ ത­നി­ക്ക് പ­രി­ച­യ­മി­ല്ലെന്നും അ­ദ്ദേ­ഹം പ­റഞ്ഞു. കെ­പി­സി­സി അ­ധ്യ­ക്ഷന്‍ കെ.സു­ധാ­ക­രന്‍ തീ­രു­മാ­ന­ങ്ങ­ളെ­ടു­ക്കുന്ന­ത് മ­റ്റാ­രുടെ­യോ പ്രേ­ര­ണ­യാ­ലാ­ണെന്നും അ­ദ്ദേ­ഹം വിമർശിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.കെ. രാഘവനെതിരായി പ്രവർത്തിച്ചെന്ന് ആരോപണം ഉയർന്നതിനു പിന്നാലെയാണ് കെ.വി. സുബ്രഹ്മണ്യനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. സ്ഥാനാർഥിയായ എം.കെ. രാഘവൻ തന്നെ കെ.വി. സുബ്രഹ്മണ്യനെതിരേ കെപിസിസി യോഗത്തിൽ പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ കോൺഗ്രസ് ജില്ലാ നേതൃത്വം കെപിസിസിക്ക് ശിപാർശ നൽകിയിരുന്നു. ഇത് കൂടി പരിഗണിച്ചായിരുന്നു പാർട്ടി നടപടിയെടുത്തത്.