ജാ­വ­ദേക്ക­റെ ക­ണ്ട­ കാ­ര്യം പാര്‍­ട്ടി­യെ അ­റി­യി­ച്ചില്ല; ഇ.­പി­ക്കെ­തിരാ­യ ന­ടപ­ടി സി­പി­എം ചര്‍­ച്ച ചെയ്യും
ജാ­വ­ദേക്ക­റെ ക­ണ്ട­ കാ­ര്യം പാര്‍­ട്ടി­യെ അ­റി­യി­ച്ചില്ല; ഇ.­പി­ക്കെ­തിരാ­യ ന­ടപ­ടി സി­പി­എം ചര്‍­ച്ച ചെയ്യും
Saturday, April 27, 2024 11:45 AM IST
തി­രു­വ­ന­ന്ത­പുരം: ഇട­ത് മുന്ന­ണി കണ്‍­വീ­നര്‍ ഇ.പി.ജ­യ­രാ­ജന്‍ കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്ര­കാ­ശ് ജാ­വ­ദേ­ക്ക­റെ ക­ണ്ടത് ഗൗ­ര­വ­മു­ള്ള വി­ഷ­യ­മെ­ന്ന് സി­പി­എം. ഇ­പി­ക്കെ­തിരാ­യ ന­ടപ­ടി സം­ബ­ന്ധി­ച്ച് പാര്‍­ട്ടി ചര്‍­ച്ച ചെ­യ്യും.

ജാ­വ­ദേ­ക്കര്‍ വീ­ട്ടി­ലെ­ത്തി കണ്ട­ത് സി­പിഎം കേ­ന്ദ്ര ക­മ്മി­റ്റി അം­ഗം കൂ­ടിയായ ഇ.പി പാര്‍­ട്ടി­യെ അ­റി­യി­ച്ചില്ല. ഇ­ക്കാര്യം മൂ­ടി­വച്ച­ത് അതീവ ഗൗ­ര­വ­മു­ള്ള വിഷയണെ­ന്നാ­ണ് വി­ല­യി­രുത്തല്‍.

ആദ്യം സംസ്ഥാ­ന നേ­തൃ­ത്വവും പി­ന്നീ­ട് കേ­ന്ദ്ര ­നേ­തൃ­ത്വവും വിഷ­യം ചര്‍­ച്ച ചെ­യ്യു­മെ­ന്നാ­ണ് വി­വരം. തെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് സിപിഎമ്മിനെ സമ്മർദത്തിലാക്കിക്കൊണ്ട് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി രംഗത്തെത്തിയത്.


തിരുവനന്തപുരം ആക്കുളത്തെ മകന്‍റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി പറഞ്ഞിരുന്നു.

പിന്നാലെ ഇ.പിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കൂട്ടുകെട്ടിൽ ഇ.പി വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നായിരുന്നു വിമർശനം. ജാവദേക്കറെ കണ്ടതിൽ തെറ്റില്ലെന്നും എന്നാൽ ദല്ലാൾ നന്ദകുമാറിന്‍റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയത് ജാഗ്രതക്കുറവായിരുന്നെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

അതേസമയം ജാ­വ­ദേക്കർ ഇ.പിയെ വീ­ട്ടി­ലെ­ത്തി ക­ണ്ട­ത് ത­ന്നെ ഗൗ­ര­വ­മുള്ള കാര്യമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<