ന­ടി­യെ ആ­ക്ര­മി­ച്ച കേസിൽ വസ്തുതാ അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ട് റദ്ദാക്കണമെന്ന ഹർജി; മേ­യ് 30ന്  വാദം കേൾക്കും
ന­ടി­യെ ആ­ക്ര­മി­ച്ച കേസിൽ വസ്തുതാ  അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ട്  റദ്ദാക്കണമെന്ന ഹർജി; മേ­യ് 30ന്  വാദം കേൾക്കും
Friday, April 12, 2024 12:50 PM IST
കൊച്ചി: ന­ടി­യെ ആ­ക്ര­മി­ച്ച കേ­സില്‍ ജില്ലാ ജഡ്ജിയുടെ വസ്തുതാ അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ടി­ന്‍റെ സ­ര്‍ട്ടി­ഫൈ­ഡ് കോ­പ്പികള്‍ അ­തി­ജീ­വി­ത­യ്­ക്ക് നല്‍­കാന്‍ ഹൈ­ക്കോട­തി നിര്‍­ദേശം. ജില്ലാ ജ­ഡ്­ജി­ക്കാ­ണ് ഹൈ­ക്കോട­തി നി­ര്‍­ദേ­ശം നല്‍­കി­യത്.

കേ­സില്‍ അ­തി­ജീവി­ത നല്‍കി­യ ര­ണ്ട് ഹര്‍­ജി­ക­ളാ­ണ് ഹൈ­ക്കോ­ട­തി ഇ­ന്ന് പ­രി­ഗ­ണി­ച്ചത്. മെമ്മ­റി കാര്‍­ഡ് ചോര്‍­ന്ന സം­ഭ­വ­ത്തില്‍ ജില്ലാ ജ­ഡ്­ജി­യു­ടെ വ­സ്­തു­താ അ­ന്വേ­ഷ­ണ­റി­പ്പോര്‍­ട്ടി­ന്‍റെ ഭാ­ഗ­മാ­യി പ­ല­രു­ടെയും മൊ­ഴി­യെ­ടു­ത്തി­രുന്നു. ഈ മൊ­ഴി പ­കര്‍­പ്പു­കള്‍ ത­നി­ക്ക് ല­ഭി­ച്ചി­ട്ടി­ല്ലെന്നും അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ട് മാ­ത്ര­മാ­ണ് കി­ട്ടി­യ­തെന്നും കാ­ട്ടി­യാ­യി­രു­ന്നു ആ­ദ്യത്തെ ഹര്‍ജി.

അ­തി­ജീ­വി­ത­യു­ടെ ആ­വശ്യം ന്യാ­യ­മാ­ണെ­ന്ന് നി­രീ­ക്ഷിച്ച കോട­തി അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ടി­ന്‍റെ സ­ര്‍ട്ടി­ഫൈ­ഡ് കോ­പ്പികള്‍ നല്‍­കാന്‍ നിര്‍­ദേ­ശി­ക്കു­ക­യാ­യി­രുന്നു. അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ട് വ­സ്­താ­വി­രു­ദ്ധ­മാ­ണെന്നും തെ­ളി­വു­കള്‍ ശേ­ഖ­രി­ക്കാ­തെ­യു­ള്ള റി­പ്പോര്‍­ട്ട് റ­ദ്ദാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ടും അ­തി­ജീവി­ത ഹ­ര്‍­ജി നല്‍­കി­യി­രുന്നു.


ഈ ഹര്‍­ജി­യെ പ്ര­തി ദി­ലീ­പ് കോ­ട­തി­യില്‍ എ­തിര്‍ത്തു. അ­തി­ജീ­വി­ത­യ്­ക്ക് മാ­ത്രം നല്‍കിയ മെ­മ്മ­റി കാര്‍­ഡ് പരി­ശോധ­നാ റി­പ്പോര്‍­ട്ട് എങ്ങ­നെ മാ­ധ്യ­മ­ങ്ങള്‍­ക്ക് കി­ട്ടി­യെ­ന്ന് ദി­ലീ­പ് ചോ­ദിച്ചു. ജു­ഡീ­ഷ­റി­യെ താ­റ­ടി­ച്ച് കാ­ണി­ക്കാ­നു­ള്ള ശ്ര­മ­ത്തി­ന്‍റെ ഭാ­ഗ­മാ­ണി­തെ­ന്നാ­യി­രു­ന്നു വാ­ദം.

അ­തേ­സ­മയം ഹര്‍­ജി­യില്‍ വി­ശ­ദമാ­യ വാ­ദം കേള്‍­ക്കാ­മെ­ന്ന് കോട­തി പ­റഞ്ഞു. കേ­സ് മേ­യ് 30ന് പ­രി­ഗ­ണി­ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<