മലിനജല സംസ്കരണ പ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെ നാലുപേർ മരിച്ചു
മലിനജല സംസ്കരണ പ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെ നാലുപേർ മരിച്ചു
Wednesday, April 10, 2024 1:25 AM IST
മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ മലിനജല സംസ്കരണ പ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി നാലുപേർ മരിച്ചു. ശുഭം പരക്കാർ(28), അമോൽ ഘടാലെ(27), നിഖിൽ ഘടാലെ(24), സാഗർ ടെണ്ടുൽക്കർ(29) എന്നിവരാണ് മരിച്ചത്.

ശുചീകരണ ആവശ്യങ്ങൾക്കായി നാല് തൊഴിലാളികൾ 25-30 അടി താഴ്ചയുള്ള മലിനജല ശുദ്ധീകരണ പ്ലാന്‍റിലേയ്ക്ക് ഇറങ്ങിയതായി അർണാല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാർ ഉടൻ പോലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചിരുന്നു.


ഇവരെ പുറത്തെടുത്തപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അർണാല പോലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<