രാജിയില്‍ ഉറച്ച് സജി മഞ്ഞക്കടമ്പില്‍; അനുനയശ്രമം വിഫലം
രാജിയില്‍ ഉറച്ച് സജി മഞ്ഞക്കടമ്പില്‍; അനുനയശ്രമം വിഫലം
Monday, April 8, 2024 8:16 PM IST
കോട്ടയം: കഴിഞ്ഞ ദിവസം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും രാജിവച്ച സജി മഞ്ഞക്കടമ്പിലിന്‍റെ രാജി പിന്‍വലിപ്പിക്കാനുള്ള യുഡിഎഫ് നീക്കം പരാജയം.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ഉൾപ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അനുനയനീക്കം പരാജയപ്പെട്ടതോടെ ഇനി ചര്‍ച്ചകള്‍ വേണ്ടന്ന നിലപാടിലാണ് യുഡിഎഫ്.

ഇതിനിടെ സജി കേരള കോൺഗ്രസ്-എമ്മിലേക്കു ചേക്കേറുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. തത്കാലം രാഷ്ട്രീയ പ്രവര്‍ത്തനത്തിനു അവധിയാണെന്നും പൊതുരംഗത്തുണ്ടാകുമെന്നുമാണ് രാജിപ്രഖ്യാപന സമയത്ത് സജി പറഞ്ഞത്.

സജി മഞ്ഞക്കടമ്പില്‍ യുഡിഎഫിന്‍റെ പൊളിറ്റിക്കല്‍ ക്യാപ്റ്റനാണെന്നാണ് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി രാജിയോടു പ്രതികരിച്ചത്. പാര്‍ട്ടിയിലേക്കുള്ള സജിയുടെ വരവ് അദ്ദേഹം നിഷേധിച്ചുമില്ല.

സജിയുടെ രാജി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ചേര്‍ന്ന ജില്ലാ യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസിനും മോന്‍സ് ജോസഫിനുമെതിരേ രൂക്ഷ വിമര്‍ശനമാണുയർന്നത്. മോന്‍സ് ജോസഫ് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലോ മുന്നണിയിലോ ഇനി താനില്ലെന്ന നിലപാടില്‍ സജി ഉറച്ചുനില്‍ക്കുകയാണ്.


സജി രാജിവച്ച ഒഴിവില്‍ കേരള കോൺസിന്‍റെ സീനിയര്‍ നേതാവായ ഇ.ജെ. ആഗസ്തിയെ ജില്ലാ ചെയര്‍മാനായി തെരഞ്ഞെടുത്തു. ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ ചര്‍ച്ചയിലാണ് ആഗസ്തിയുടെ നിയമനം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ കേരള കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി മുന്നണിയെ സാരമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. സജിയെ അനുകൂലിക്കുന്ന വിഭാഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നതും നേതാക്കളെ അലട്ടുന്നുണ്ട്.

പാലാ നിയോജക മണ്ഡലത്തിലെ പല ഭാഗങ്ങളിലും യുഡിഎഫിന്‍റെ പ്രചാരണത്തെ ഇതു ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇതുമുൻനിർത്തി പാലായില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും പ്രചാരണ പരിപാടികൾ നേരിട്ടു നിയന്ത്രിക്കാനാണു തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<