എ ടു സെഡ് അഴിമതിക്കഥ; എന്‍ഡിഎയ്ക്ക് തലവേദനയായി "കറപ്റ്റ് മോദി'
എ ടു സെഡ് അഴിമതിക്കഥ; എന്‍ഡിഎയ്ക്ക് തലവേദനയായി "കറപ്റ്റ് മോദി'
Friday, April 5, 2024 9:44 AM IST
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ നാളിതുവരെയുള്ള എല്ലാ അഴിമതി ആരോപണങ്ങളും അക്കമിട്ട് നിരത്തി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് "കറപ്റ്റ് മോദി ഡോട്ട് കോം' എന്ന വെബ്‌സൈറ്റ്. സൈറ്റില്‍ മോദി ഭരണകാലത്തെ അഴിമതിയാരോപണങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാലയില്‍ കോര്‍ത്തിണക്കിയിരിക്കുന്നു.

മാത്രമല്ല അഴിമതിയുമായി ബന്ധപ്പെട്ടുണ്ടായ ഓണ്‍ലൈന്‍ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും സൈറ്റില്‍ കാണാനാകും. ഇംഗ്ലീഷിന് പുറമേ ഹിന്ദിയിലും വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

"എ' എന്ന അക്ഷരത്തില്‍ അദാനി എയര്‍പോര്‍ട്ട് അഴിമതി ആരോപണം, മധ്യപ്രദേശ് പരസ്യത്തിലെ തട്ടിപ്പ് ആരോപണം, ആസാം സിവില്‍ സര്‍വീസ് പരീക്ഷ തട്ടിപ്പ് വിവാദം, അദാനി ഭൂമി കുംഭകോണ ആരോപണം, അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് അഴിമതി ആരോപണം എന്നിവ പറഞ്ഞിരിക്കുന്നു.

"ബി'യില്‍ ബജറ്റ് അഴിമതി ആരോപണവും ബിറ്റ്‌കോയിന്‍ അഴിമതി ആരോപണവുമടക്കം കാണാം. അത്തരത്തില്‍ ഇസഡില്‍ എത്തുമ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഭര്‍ത്താവായ സുബിന്‍ ഇറാനിയുമായി ബന്ധപ്പെട്ട സ്‌കൂള്‍ ഭൂമികൈയേറ്റ ആരോപണംവരെ കറപ്റ്റ് മോദി ചൂണ്ടിക്കാട്ടുന്നു.


വെബ്‌സൈറ്റായി മാത്രമല്ല കറപ്റ്റ് മോദിയുള്ളത്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും അവര്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. കൂടാതെ മോദി സർക്കാരിന്‍റെ ഭരണകാലത്തെ അഴിമതി ആരോപണങ്ങളെ മുന്‍നിര്‍ത്തി ഒരു ഗെയിമും ഈ സൈറ്റിലുണ്ട്.

2018ല്‍ ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ട ഈ വെബസൈറ്റിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. ഡാറ്റാബേസ്, സൈറ്റ് അമേരിക്കയിലെ സിയാറ്റിലില്‍ നിന്നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് പലരും ഈ വെബസൈറ്റ് തിരഞ്ഞുപിടിക്കുന്നുണ്ട്.

എന്നാല്‍ നിലവില്‍ വെബ്‌സൈറ്റ് ചില പ്രവര്‍ത്തനതടസങ്ങള്‍ നേരിടുന്നുണ്ട്. ഇതിനുപിന്നില്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണെന്നാണ് വെബ്‌സൈറ്റ് ഉടമകള്‍ ആരോപിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<