തെലുങ്കാനയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
തെലുങ്കാനയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
Thursday, April 4, 2024 6:07 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ കാട്ടാനയുടെ ആക്രമണത്തിൽ 35 കാരനായ കർഷകന് ദാരുണാന്ത്യം. കുമരം ഭീം ആസിഫാബാദ് ജില്ലയിലെ ചിന്തലമനേപ്പള്ളി മണ്ഡലത്തിലെ ബൂരേപള്ളി ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.

ആദ്യമായാണ് മഹാരാഷ്ട്രയിൽ നിന്നും കാട്ടാന തെലുങ്കാനയിൽ പ്രവേശിക്കുന്നത്. തെലങ്കാനയിൽ കാട്ടാനകളില്ല. മഹാരാഷ്ട്രയിലെ പ്രാണഹിത നദിയുടെ മറുകരയിലൂടെ 70-75 കാട്ടാനക്കൂട്ടം വന്നിരുന്നു. ഇതിൽ ഒരു കൊമ്പൻ പ്രാണഹിത നദി കടന്ന് തെലുങ്കാനയിലേക്ക് വഴിതെറ്റിയെത്തിയെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.


ആനയുടെ വരവിനെക്കുറിച്ച് മഹാരാഷ്ട്രയിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ആനകൾ ഉള്ള ഭാഗത്തേക്ക് പോകരുതെന്ന് ഗ്രാമവാസികൾക്ക് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ച് വയലിലേക്ക് പോയയാലാണ് കൊല്ലപ്പെട്ടതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ആന ഗ്രാമത്തിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം മുഴുവൻ വളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<