ഇന്ത്യാസഖ്യ റാലി: പ്രതിഷേധക്കടലായി രാംലീല; കേജരിവാളിന്‍റെ സന്ദേശം വായിച്ച് ഭാര്യ സുനിത
ഇന്ത്യാസഖ്യ റാലി: പ്രതിഷേധക്കടലായി രാംലീല; കേജരിവാളിന്‍റെ സന്ദേശം വായിച്ച് ഭാര്യ സുനിത
Sunday, March 31, 2024 2:04 PM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ "ഇന്ത്യ' പ്രഖ്യാപിച്ച മഹാറാലി ഡൽഹി രാംലീല മൈതാനിയിൽ ആരംഭിച്ചു. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയിൽ 28 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുന്നത്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവരടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി.

ഇവർക്കൊപ്പം കേജരിവാളിന്‍റെ ഭാര്യ സുനിതയും ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്പനയും വേദിയിൽ സന്നിഹിതരായി. മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന കേജരിവാളിന്‍റെ സന്ദേശം സുനിത വേദിയിൽ വായിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേജരിവാൾ നൽകിയ ആറ് വാഗ്ദാനങ്ങളടങ്ങിയ സന്ദേശമാണ് സുനിത വായിച്ചത്. ഒരു പുതിയ രാഷ്ട്ര നിർമാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലിൽ കഴിയുമ്പോഴും ചിന്ത രാജ്യത്തെക്കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറും വാക്കല്ല ,ഹൃദയമാണ്, ആത്മാവാണ്. സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കേജരിവാൾ സന്ദേശത്തിൽ വ്യക്തമാക്കി.


കേജരിവാള്‍ സത്യസന്ധനും ദേശഭക്തനുമാണെന്ന് പറഞ്ഞ സുനിത അദ്ദേഹം രാജിവയ്‌ക്കേണായെന്ന് ജനക്കൂട്ടത്തോട് ചോദിച്ചു. വേണ്ടെന്നായിരുന്നു ജനക്കൂട്ടത്തിന്‍റെ മറുപടി.

കേജരിവാളിന് നീതി വേണമെന്നും ഒരു കാരണവുമില്ലാതെയാണ് അദ്ദേഹത്തെ തടവിലിട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍റെ ഭർത്താവിനെ ജയിലിലടച്ചു. പ്രധാനമന്ത്രി ചെയ്തത് ശരിയായ കാര്യമാണോ? നിങ്ങളുടെ കേജരിവാൾ ഒരു സിംഹമാണ്. അദ്ദേഹത്തെ അവർക്ക് ഒരുപാട്കാലം ജയിലിൽ പാർപ്പിക്കാൻ കഴിയില്ലെന്നും സുനിത കൂട്ടിച്ചേർത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<