തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: തോമസ് ഐസക് കളക്ടര്‍ക്ക് വിശദീകരണം നൽകി
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: തോമസ് ഐസക് കളക്ടര്‍ക്ക് വിശദീകരണം നൽകി
Tuesday, March 26, 2024 11:13 AM IST
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നൽകി.

കുടുംബശ്രീ, കെ-ഡിസ്ക് എന്നീ സർക്കാർ സംവിധാനങ്ങൾ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും യുഡിഎഫിന്‍റെ പരാതി അടിസ്ഥാന രഹിതമാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

കുടുംബശ്രീ ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളെ തോമസ് ഐസക് പ്രചാരണത്തില്‍ ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്.

പരാതി ഉയര്‍ന്നപ്പോൾ തന്നെ തോമസ് ഐസക് വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരോട് വോട്ട് അഭ്യർഥിക്കുന്നതില്‍ എന്താണ് തെറ്റെന്നു ചോദിച്ച അദ്ദേഹം ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുള്ള തൊഴിൽദാന പദ്ധതിയെ താറടിക്കാനാണ് യുഡിഎഫ് ശ്രമമെന്നും കുറ്റപ്പെടുത്തി. ജനകീയ പരിപാടികൾ യുഡിഎഫിനെ അലട്ടുകയാണെന്നും പരാജയഭീതി കൊണ്ടാണ് യുഡിഎഫ് നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്നും പറഞ്ഞു


അതേസമയം, എല്‍ഡിഎഫ് സ്ഥാനാർഥിയുടെ ചട്ടലംഘനം തുടര്‍ക്കഥയാണെന്നും ഇതിനെതിരെ വലിയ പ്രക്ഷോഭം നടത്തുമെന്നും പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി വ്യക്തമാക്കി.

അതിനിടെ, തോമസ് ഐസക്കിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ രണ്ട് നേതാക്കൾ തമ്മിൽ തര്‍ക്കവും കൈയാങ്കളിയും ഉണ്ടായതിൽ കര്‍ശന നടപടിക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷമാകും കര്‍ശന നടപടിയിലേക്ക് പോവുക.

കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയുണ്ടായത്. പ്രചാരണം മന്ദഗതിയിലെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാര്‍ ആരോപിച്ചു. എന്നാല്‍ പത്മകുമാറിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് തര്‍ക്കമുണ്ടായതും പിന്നാലെ ഇത് കൈയാങ്കളിയിലേക്ക് എത്തിയതും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<