സിദ്ധാർഥന്‍റെ മരണം: അന്വേഷണമില്ലെങ്കിൽ ക്ലിഫ് ഹൗസിനു മുന്നിൽ സമരമെന്ന് അച്ഛൻ
സിദ്ധാർഥന്‍റെ മരണം: അന്വേഷണമില്ലെങ്കിൽ ക്ലിഫ് ഹൗസിനു മുന്നിൽ സമരമെന്ന് അച്ഛൻ
Tuesday, March 26, 2024 3:20 PM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാർഥന്‍റെ മരണത്തിൽ അന്വേഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിക്രമങ്ങൾ ഇതുവരെയും പൂർത്തിയാക്കിയിട്ടില്ല. അന്വേഷണം വൈകിയാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ സമരമിരിക്കുമെന്നും ജയപ്രകാശ് വ്യക്തമാക്കി.

ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെയും കുടുംബത്തിന്‍റെയും വായ സർക്കാർ മൂടിക്കെട്ടി. മകന്‍റെ കൊലപാതകത്തിൽ എസ്എഫ്ഐക്കു വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

താൻ നിശബ്ദനായിരുന്ന ദിവസങ്ങളിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടു. ഇനി ഭരണപക്ഷ നേതാക്കളെ വിശ്വസിക്കില്ല. മകന്‍റെ ഗതി തനിക്കും വരുമെന്ന് ആശങ്കയുണ്ട്. ആന്‍റി റാഗിംഗ് സെല്ലിന്‍റെ റിപ്പോർട്ടിൽ സിദ്ധാർഥിന്‍റെ മരണത്തിൽ ഉത്തരവാദികളെന്നു പറയുന്നവർ പുറത്തു വിലസിനടക്കുന്നു. ഇതിൽ മൂന്ന് പെണ്‍കുട്ടികളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിയെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ല. താൻ ചതിക്കപ്പെട്ടു. പ്രതിപക്ഷവുമായി കൂടിയാലോചിച്ചു മകനു നീതി കിട്ടാൻ സമരപരിപാടികളുമായി മുന്നോട്ടുപോകും. അന്വേഷണം വൈകുന്നതുമായി ബന്ധപ്പെട്ട് സഹായം തേടുന്നതിനാണ് പ്രതിപക്ഷ നേതാവിനെ കണ്ടത്. തന്നെ പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് നൂറ് ശതമാനവും ഉറപ്പുള്ളതിനാലാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും ജയപ്രകാശ് അറിയിച്ചു.

അതേസമയം ക്ലിഫ് ഹൗസ് പ്രതിഷേധ തീരുമാനം സ്വന്തം ആലോചനപ്രകാരമാണെന്നും ആരുടെയും പ്രേരണയിൽ അല്ലെന്നും ജയപ്രകാശ് പറഞ്ഞു. അക്കാര്യം പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്തിട്ടില്ല. തങ്ങളെ സംരക്ഷിക്കേണ്ടത് ഭരണപക്ഷമണ്. തന്‍റെ നീക്കങ്ങൾക്ക് രാഷ്ട്രീയ മാനമില്ലെന്നും ജയപ്രകാശ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ എന്നിവരെയും ജയപ്രകാശ് സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<