അഞ്ച് ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
അഞ്ച് ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Sunday, March 24, 2024 7:48 AM IST
ജയ്പൂർ: പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അഞ്ച് ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

"ഈ തെരഞ്ഞെടുപ്പിൽ അഞ്ച് ലക്ഷത്തിലധികം വോട്ടുകൾക്ക് ഞാൻ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ എല്ലാവരും എന്നെ സ്‌നേഹിച്ചു, രാജ്യത്ത് എനിക്ക് ചെയ്യാൻ കഴിയുന്നതെന്തും നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ്. ഞാൻ എന്ത് ജോലി ചെയ്താലും അതിന്‍റെ അംഗീകാരം ലഭിക്കുന്നത് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമാണ്. ഞാനൊരിക്കലും നാഗ്പൂരിനെ മറന്നിട്ടില്ല, ഒരിക്കലും മറക്കില്ല.

റോഡ് ട്രാൻസ്‌പോർട്ട്, ഹൈവേ മന്ത്രി എന്ന നിലയിൽ ഞാൻ ചെയ്ത ജോലിയുടെ ക്രെഡിറ്റ് തന്നെ അധികാരത്തിലെത്തിച്ച വോട്ടർമാർക്കാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, നാഗ്പൂരിൽ ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഞാൻ നടത്തി, ഇതൊരു വാർത്താചിത്രമാണ്. യഥാർഥ സിനിമ ഇനിയും ആരംഭിക്കാനിരിക്കുന്നതേയുള്ളൂ, ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലേക്ക് നാഗ്പൂരിനെ കൊണ്ടുപോകുമെന്ന് ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു.


തന്‍റെ രാഷ്ട്രീയ പാരമ്പര്യത്തിന്മേൽ ബിജെപി പ്രവർത്തകർക്ക് അവകാശമുണ്ട്. എന്‍റെ മക്കളാരും രാഷ്ട്രീയത്തിലില്ല, രാഷ്ട്രീയത്തിൽ വരണമെങ്കിൽ ആദ്യം ചുവരുകളിൽ പോസ്റ്ററുകൾ ഒട്ടിച്ച് തറനിരപ്പിൽ പ്രവർത്തിക്കണമെന്നാണ് ഞാൻ എന്‍റെ മക്കളോട് പറഞ്ഞത്.

അതേസമയം, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ നാഗ്പുരിൽ നിന്നാണ് നിതിൻ ഗഡ്ക്കരി മത്സരിക്കുന്നത്. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19, ഏപ്രിൽ 26, മേയ് ഏഴ്, മേയ് 13, മെയ് 20 തീയതികളിൽ അഞ്ച് ഘട്ടങ്ങളിലായി നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<