ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതി ഉൾപ്പെടെ ഭരണഘടനയ്ക്ക് കീഴിൽ: പി. രാജീവ്
ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതി ഉൾപ്പെടെ ഭരണഘടനയ്ക്ക് കീഴിൽ: പി. രാജീവ്
Saturday, March 23, 2024 5:22 PM IST
കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്ന് മന്ത്രി പി.രാജീവ്. ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. രാഷ്ട്രപതി ഉൾപ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണെന്ന് രാജീവ് വ്യക്തമാക്കി.

രാഷ്ട്രപതിയുടെ അനുമതി ആവശ്യമായ പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ബില്ലുകളല്ലെന്നിരിക്കെ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഈ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്കയച്ച നടപടി തന്നെ ഭരണഘടനാപരമല്ലെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ നി­യമ­സ­ഭ പാ­സാക്കി­യ ബില്ലു­ക­ളില്‍ തീ­രു­മാ­നം വൈ­കു­ന്ന­തി­നെ­തി­രെ­ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഗ­വര്‍­ണര്‍ രാ­ഷ്ട്ര­­പ­തി­ക്ക് അ­യ­ച്ച മൂ­ന്ന് ബില്ലു­ക­ളില്‍ തീ­രു­മാ­നം എ­ടു­ക്കു­ന്നി­ല്ലെ­ന്ന് കാ­ട്ടി­യാ­ണ് സം­സ്ഥാ­നം റി­ട്ട് ഹര്‍­ജി നല്‍­കി­യത്.


സംസ്ഥാ­ന ചീ­ഫ് സെ­ക്ര­ട്ട­റിയും ടി.പി.രാ­മ­കൃ­ഷ്ണന്‍ എം­എല്‍­എ­യു­മാ­ണ് കേ­സി­ലെ ഹര്‍­ജി­ക്കാര്‍. രാ­ഷ്­ട്ര­പ­തി­യു­ടെ സെ­ക്ര­ട്ട­റി­യെയും ഗ­വര്‍­ണ­റെയും കേ­സില്‍ ക­ക്ഷി ചേര്‍­ത്തി­ട്ടുണ്ട്.

നി­യമ­സ­ഭ പാ­സാക്കി­യ ഏ­ഴ് ബില്ലു­ക­ളാ­ണ് ഗ­വര്‍­ണര്‍ ആ­രി­ഫ് മു­ഹമ്മ­ദ് ഖാന്‍ രാ­ഷ്ട്ര­­പ­തി­ക്ക് അ­യ­ച്ചത്. ഇ­തില്‍ ലോ­കാ­യു­ക്ത ബില്ലി­ന് മാ­ത്ര­മാ­ണ് അം­ഗീ­കാ­രം ല­ഭിച്ചത്. മ­റ്റ് മൂ­ന്ന് ബില്ലു­കള്‍ രാ­ഷ്­ട്രപ­തി തി­രി­ച്ച­യ­ച്ചി­രുന്നു.

എ­ന്നാല്‍ ശേ­ഷി­ക്കു­ന്ന മൂ­ന്ന് ബില്ലു­ക­ളില്‍ രാ­ഷ്­ട്രപ­തി തീ­രു­മാ­നം എ­ടു­ത്തി­രു­ന്നില്ല. ഇ­­ത് ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണ് സം­സ്ഥാ­നം കോ­ട­തി­യെ സ­മീ­പി­ച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<