ദിവ്യയുടെ മരണം: ഭർത്താവും ഭർതൃമാതാവും പ്രതികൾ; റിപ്പോർട്ട് കോടതിയിൽ
ദിവ്യയുടെ മരണം: ഭർത്താവും ഭർതൃമാതാവും പ്രതികൾ; റിപ്പോർട്ട് കോടതിയിൽ
Friday, March 22, 2024 5:34 PM IST
കണ്ണൂർ: അടുത്തില സ്വദേശിനിയും എസ്ബിഐ മാടായി കോഴി ബസാർ ശാഖ ജീവനക്കാരിയുമായ ടി.കെ. ദിവ്യയെ (37) ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനെയും പ്രതിയാക്കി പയ്യന്നൂർ ഡിവൈഎസ്പി കോടതിക്ക് റിപ്പോർട്ട് നൽകി.

ഭർത്താവ് കെ. ഉണ്ണികൃഷ്ണൻ, മാതാവ് കെ. ശാന്ത എന്നിവർക്കെതിരേ ഗാർഹികപീഡന നിയമപ്രകാരവും പട്ടികജാതി അതിക്രമനിയമ പ്രകാരവുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പി എ. ഉമേഷ് ജെഎഫ്സിഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.


കഴിഞ്ഞ ജനുവരി 25-നാണ് ദിവ്യയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളുടെ മരണം കൊലപാതകമാണെന്നാരോപിച്ച് പിതാവ് എം. ശങ്കരൻ പഴയങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷം മുമ്പാണ് ഉണ്ണികൃഷ്ണനുമായുള്ള ദിവ്യയുടെ വിവാഹം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<