കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയിൽ കടത്തിയ 150 കിലോ കഞ്ചാവ് പിടികൂടി
കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയിൽ കടത്തിയ 150 കിലോ കഞ്ചാവ് പിടികൂടി
Tuesday, March 19, 2024 3:09 PM IST
തൃശൂർ: കൊടുങ്ങല്ലൂരിൽ ലോറിയിൽ കടത്തുകയായിരുന്ന 150 കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷണൽ പെർമിറ്റ് ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അൻസൽ, ശരത് എന്നിവരെ അറസ്റ്റ് ചെയ്തു.

പുലർച്ചെ അഞ്ചോടെ തെക്കെ നടയിലെ കുരുംബയമ്മയുടെ നടയ്ക്ക് സമീപമാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി രജിസ്ട്രേഷനിലുള്ള ലോറി പിടിയിലായത്.


ഒഡീഷയിൽ നിന്നും നിരവധി ചെക്ക് പോസ്റ്റുകൾ കടന്നാണ് ലോറി ഇവിടെ വരെ എത്തിയത്. കഞ്ചാവ് കടത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നാണ് പോലീസ് നിഗമനം. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<