വയനാട്: വന്യമൃഗശല്യത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും വന്യമൃഗ ആക്രമണങ്ങളിൽ മരിച്ചവരുടെ വീടുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കാത്തതിലും പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷൻ ഉദ്ഘാടനം ചെയ്തു മടങ്ങും വഴിയാണ് യൂത്ത്കോൺഗ്രസ് പ്രതിഷേധമുണ്ടായത്.

സംഭവത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് മനോജ്‌ ചന്ദനക്കാവ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് ജസ്റ്റിൻ ജോഷ്വ, യൂത്ത് കോൺഗ്രസ്‌ വയനാട് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കോൺഗ്രസ്‌ നടപടി ജനാധിപത്യവിരുദ്ധമാണെന്ന്‌ സിപിഎം നേതാക്കൾ പറഞ്ഞു.

പാർട്ടി പരിപാടിക്കെത്തുന്ന നേതാക്കൾക്കുനേരെ ഇത്തരം നടപടി കോൺഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടായാൽ കനത്ത വില നൽകേണ്ടിവരുമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.