ജമ്മു കാഷ്മീരിൽ 3.4 ലക്ഷം കന്നി വോട്ടർമാർ
ജമ്മു കാഷ്മീരിൽ 3.4 ലക്ഷം കന്നി വോട്ടർമാർ
Thursday, March 14, 2024 12:25 PM IST
ശ്രീനഗർ: വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ജമ്മു കാഷ്മീരിൽ 3.4 ലക്ഷം കന്നി വോട്ടർമാർ ഉൾപ്പെടെ 86.9 ലക്ഷം പേർ വോട്ടുചെയ്യാൻ അർഹരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.

ജമ്മു കാഷ്മീരിൽ 11,629 പോളിംഗ് ബൂത്തുകൾ സ്ഥാപിക്കും. ഇവിടെ 77,290 വോട്ടർമാർ 85 വയസിനു മുകളിലുള്ളവരാണ്, ഇതിൽ 2886 പേർ 100 വയസിനു മുകളിൽ പ്രായമുള്ളവരാണെന്ന് രാജീവ് കുമാർ അറിയിച്ചു.

തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ജമ്മു കാഷ്മീരിലെ മൂന്ന് ദിവസത്തെ പര്യടനത്തിനൊടുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്‍റെ ഉത്സവത്തിൽ ആവേശത്തോടെ പങ്കെടുക്കാൻ വോട്ടർമാരോടും രാഷ്ട്രീയ പാർട്ടികളോടും അദ്ദേഹം അഭ്യർഥിച്ചു.

തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾ അവലോകനം ചെയ്യാൻ ഞങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. വിവിധ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, നിയമപാലക ഏജൻസികൾ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ഞങ്ങൾ കണ്ടു. വിശദമായ ചർച്ചകൾ നടത്തി. രാജീവ് കുമാർ പറഞ്ഞു.

സമാധാനപരവും പ്രലോഭനരഹിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും പരമാവധി വോട്ടർമാരുടെ പോളിംഗ് ഉറപ്പാക്കുന്നതിനുമുള്ള നിർദേശങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കാഷ്മീരിൽ 44.34 ലക്ഷം പുരുഷന്മാരും 42.55 ലക്ഷം സ്ത്രീകളും ഉൾപ്പെടെ 86.9 ലക്ഷം വോട്ടർമാരുണ്ട്. ഇതിൽ 67,400 വികലാംഗരും 158 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നുവെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.

സ്ത്രീ വോട്ടർമാരുടെ ലിംഗാനുപാതം 2019-ൽ 945 ആയിരുന്നത് 2024-ൽ 954 ആയി ഉയർന്നു, 1000-ൽ അധികം വോട്ടർമാരുടെ ലിംഗാനുപാതം ഉള്ള 16 നിയമസഭാ മണ്ഡലങ്ങളുണ്ട്. 1.56 ലക്ഷം വനിതാ വോട്ടർമാർ 18-19 വയസിനിടയിലുള്ളവരാണെങ്കിൽ പുതിയ വനിതാ വോട്ടർമാർ 1.35 ലക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.


മൊത്തം 11629 പോളിംഗ് സ്റ്റേഷനുകളിൽ 9307 ഗ്രാമപ്രദേശങ്ങളിലും 2322 നഗരപ്രദേശങ്ങളിലുമാണ് സ്ഥിതിചെയ്യുന്നത്. 52 ശതമാനം പോളിംഗ് സ്റ്റേഷനുകളിൽ (5814) വെബ്കാസ്റ്റിംഗ് സൗകര്യമുണ്ട്. 267 എണ്ണം മോഡൽ പോളിംഗ് സ്റ്റേഷനുകളായിരിക്കും. സ്ത്രീകൾ നിയന്ത്രിക്കുന്ന 93 പോളിംഗ് സ്റ്റേഷനുകളും വികലാംഗർ നിയന്ത്രിക്കുന്ന 83 പോളിംഗ് സ്റ്റേഷനുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷ‍യുടെ ഭാഗമായി 47 അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളും 385 ഇന്‍റേണൽ പോലീസ് ചെക്ക്‌പോസ്റ്റുകളും സജ്ജീകരിക്കും. ഇവിടെ 24 മണിക്കൂറും കർശന നിരീക്ഷണമുണ്ടാകും. വിമാനങ്ങളിൽ നിരീക്ഷണം നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങളും ആശങ്കകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇനിയൊരിക്കലും ഇത്തരം പരാതി ഉയരാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ഇലക്ഷൻ കമ്മീഷണർ അറിയിച്ചു.

മുതിർന്ന രാഷ്ട്രീയ നേതാക്കൾക്ക് മതിയായ സുരക്ഷ നൽകണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും വിവേചനമില്ലാതെ എല്ലാ കക്ഷികൾക്കും സമനില ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അക്രമം, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് സ്ഥാനമില്ലെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<