നായ­ബ് സിം­ഗ് സൈ­നി ഹ­രിയാ­ന മു­ഖ്യ­മ­ന്ത്രി­യാകും; സ­ത്യ­പ്ര­തിജ്ഞ വൈ­കി­ട്ട് അ­ഞ്ചി­ന്
നായ­ബ് സിം­ഗ് സൈ­നി ഹ­രിയാ­ന മു­ഖ്യ­മ­ന്ത്രി­യാകും; സ­ത്യ­പ്ര­തിജ്ഞ വൈ­കി­ട്ട് അ­ഞ്ചി­ന്
Tuesday, March 12, 2024 2:57 PM IST
ച­ണ്ഡീഗ­ഡ്: സം­സ്ഥാന­ത്തെ ബി­ജെ­പി അ­ധ്യ­ക്ഷനാ­യ നായ­ബ് സിം­ഗ് സൈ­നി ഹ­രി­യാ­ന­യു­ടെ പുതി­യ മു­ഖ്യ­മ­ന്ത്രി­യാ­കും. ഇ­ന്ന് വൈ­കി­ട്ട് അ­ഞ്ചി­നാ­ണ് സ­ത്യ­പ്ര­തി­ജ്ഞ.

പി­ന്നോ­ക്ക വി­ഭാ­ഗ­ത്തില്‍­നി­ന്നു­ള്ള നേ­താവായ സൈ­നി­ ഹ­രി­യാ­ന­യി­ലെ കു­രു­ക്ഷേ­ത്ര മ­ണ്ഡ­ല­ത്തില്‍­നി­ന്നു­ള്ള എം­പി­യു­മാണ്. വി­മ­ത ജെ­ജെ­പി എം­എല്‍­എ­മാര്‍ അ­ട­ക്ക­മു­ള്ള­വര്‍ പുതി­യ മ­ന്ത്രി­സ­ഭ­യില്‍ അം­ഗങ്ങ­ളാ­കു­മെ­ന്നാ­ണ് വി­വരം.

ബി­ജെ­പി-ജെ­ജെ­പി സഖ്യം ത­കര്‍­ന്ന­തി­ന് പി­ന്നാ­ലെ മ­നോ­ഹര്‍­ലാര്‍ ഖ­ട്ടാര്‍ മു­ഖ്യ­മന്ത്രി സ്ഥാ­നം രാ­ജി­വ­യ്­ക്കു­ക­യാ­യി­രു­ന്നു. ലോ­ക്‌സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പി­ലെ സീ­റ്റ് വി­ഭ­ജ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഇ­രു­പാര്‍­ട്ടി­കള്‍­ക്കു­മി­ടെയിൽ ഭി­ന്ന­ത രൂ­ക്ഷമാ­യ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് ന­ട­പ­ടി. ദുഷ്യന്ത് ചൗ­ട്ടാ­ല­യു­ടെ പാര്‍­ട്ടിയായ ജെ­ജെ­പി­യുടെ അ­ഞ്ച് എം­എല്‍­മാ­രെ പാര്‍­ട്ടി­യില്‍ ചേര്‍­ത്ത് ഒ­റ്റ­യ്­ക്ക് സര്‍­ക്കാര്‍ രൂ­പീ­ക­രി­ക്കു­ക­യാ­ണ് ബി­ജെ­പി­യു­ടെ ല­ക്ഷ്യം.


ലോക്‌സഭാ തെരഞ്ഞെ­ടു­പ്പില്‍ സംസ്ഥാനത്തെ പത്ത് സീറ്റിലും ബി­ജെപി ഒറ്റയ്ക്ക് മ­ത്സ­രി­ക്കാന്‍ തീ­രു­മാ­നി­ച്ച­തോ­ടെ ഇ­രു­കൂ­ട്ടര്‍­ക്കു­മി­ടെ ഭി­ന്ന­ത രൂ­ക്ഷ­മാ­യി­രുന്നു. ഹിസാര്‍, ഭിവാ­നി­-മഹേന്ദ്ര­ഗഡ് മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെ­ന്ന ജെജെപി­യു­ടെ ആവശ്യം ബി­ജെപി ത­ള്ളി­യ­താ­ണ് സ­ഖ്യ­ത്തി­ന്‍റെ ത­കര്‍­ച്ച­യ്ക്ക് വ­ഴി­വ­ച്ചത്.

രാജിവച്ച മനോഹര്‍ലാല്‍ ഖട്ടറിനെ ലോക്‌­സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍ നിന്ന് മത്സരി­പ്പി­ക്കും. സംസ്ഥാനത്ത് ഈ വര്‍­ഷം നി­യ­മസ­ഭാ തെ­ര­ഞ്ഞെ­ടുപ്പും ന­ട­ക്കാ­നി­രി­ക്കെ­യാ­ണ് ബി­ജെ­പി­യു­ടെ നിര്‍­ണാ­യ­ക നീക്കം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<