കടമെടുപ്പ് പരിധി: കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍
കടമെടുപ്പ് പരിധി: കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍
Monday, March 11, 2024 11:37 AM IST
ന്യൂഡല്‍ഹി: കടമെടുപ്പു പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. അധിക കടമെടുക്കലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയമായിരുന്നു.

സംസ്ഥാനം അധികമായി ചോദിച്ച തുക നൽകാനാകില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. കടമെടുപ്പ് പരിധി ഉയർത്തില്ലെന്നു കേന്ദ്രം അറിയിച്ചതായി ചീഫ് സെക്രട്ടറി വി. വേണു പറഞ്ഞു. ചര്‍ച്ചയിലെ കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്തിന് അർഹതയുണ്ടെന്നു കേന്ദ്രം അംഗീകരിച്ച തുക മാത്രമാണു ലഭിക്കുക. കേരളത്തിന് 13,608 കോടി രൂപ വായ്പയെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രം കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സമ്മതിച്ചിരുന്നു.

15,000 കോടി രൂപകൂടി കടമെടുക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ ഉടൻ ചർച്ച നടത്താൻ കോടതി നിർദേശിക്കുകയും ചെയ്തു. ഇതേത്തുടർന്നു നടന്ന ചർച്ചയിലാണ് കേരളത്തിന് കൂടുതൽ പണം കടമെടുക്കാൻ സാധിക്കില്ലെന്നു കേന്ദ്രം വ്യക്തമാക്കിയത്.


കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയാണു നേരിടുന്നത്. കേന്ദ്രം സാന്പത്തികമായി ഞെരുക്കുന്നുവെന്നും ജീവനക്കാർക്ക് ശന്പളം നൽകാൻ ബുദ്ധിമുട്ടുകയാണെന്നും കേരളം കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നുണ്ട്.

കേന്ദ്രസർക്കാർ രാഷ്‌ട്രീയം കളിക്കുകയാണെന്നും സംസ്ഥാന സർക്കാരിനെ സാന്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും പൊതുകടത്തിന്‍റെ 60 ശതമാനം കേന്ദ്രത്തിന്‍റേതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

എന്നാൽ, കേരളത്തിന്‍റെ ഹർജി നിലനിൽക്കുന്നതല്ലെന്നാണു കേന്ദ്രസർക്കാരിന്‍റെ വാദം. മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പ്രശ്നമാണു കേരളം ഉന്നയിക്കുന്നത്. നികുതി വരുമാനത്തേക്കാൾ കേരളത്തിൽ കടം കൂടുന്നെന്നും കടമെടുപ്പിന് വീണ്ടും അനുമതി നൽകിയാൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്നുമാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<