കോൺഗ്രസിൽ നിന്നും ഡസൻ കണക്കിന് ആളുകൾ ബിജെപിയിലേക്ക് ചേക്കേറുന്നു: എം.വി.ഗോവിന്ദൻ
കോൺഗ്രസിൽ നിന്നും ഡസൻ കണക്കിന് ആളുകൾ ബിജെപിയിലേക്ക് ചേക്കേറുന്നു: എം.വി.ഗോവിന്ദൻ
Thursday, March 7, 2024 7:08 PM IST
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും ഡസൻ കണക്കിന് ആളുകളാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്‍റെ വിശ്വാസ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും രണ്ടക്ക സീറ്റുകൾ നേടുമെന്നാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ബിജെപിക്ക് സമ്പൂർണ പരാജ‍യമാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, ജയിച്ചുവരുന്ന കോൺഗ്രസുകാരെ ഉദ്ദേശിച്ചാണ് മോദി രണ്ടക്കം എന്ന് പറഞ്ഞതെന്നും അദ്ദേഹം പരിഹസിച്ചു.


മുൻ മുഖ്യമന്ത്രിമാരായ എ.കെ.ആന്‍റണിയുടെ മകനും ഇപ്പോൾ കെ.കരുണാകന്‍റെ മകളും പോയി. നാളകളിൽ ആര് പോകുമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്. മൃദു ഹിന്ദുത്വ നിലപാടുകൾ കാരണം കോൺഗ്രസിന്‍റെ വിശ്വാസ്യത നഷ്ടമായിക്കഴിഞ്ഞു.

കേരളത്തിലെ ഒരു കോൺഗ്രസ് നേതാവിനും ബിജെപിയിൽ ചേരാൻ മടിയില്ല എന്ന അവസ്ഥയിലാണ്. വടകരയിൽ ഇടത് സ്ഥാനാർഥി കെ.കെ.ഷൈലജ വലിയ ഭൂരിപക്ഷത്തിൽ വിജയം നേടുമെന്നും എം.വി.ഗോവിന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<