രാമേശ്വരം സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത പുതിയ ചിത്രം പുറത്ത്; വിവരം നല്കുന്നവർക്ക് 10 ലക്ഷം
രാമേശ്വരം സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത പുതിയ ചിത്രം പുറത്ത്; വിവരം നല്കുന്നവർക്ക് 10 ലക്ഷം
Thursday, March 7, 2024 1:17 PM IST
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. പ്രതി സഞ്ചരിച്ച ബിഎംടിസി ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

നേരത്തെ കഫെയുടെ ബില്ലിംഗ് കൗണ്ടറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. എന്നാൽ കുറച്ചുകൂടി വ്യക്തമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

കഫെയിലെത്തി സ്ഫോടകവസ്തു അടങ്ങിയ ടിഫിൻ ബോക്സ് അവിടെ വച്ച ശേഷം ഒരു കിലോമീറ്റർ നടന്ന് ഒരു ബസ് സ്റ്റോപ്പിൽ ഇയാൾ എത്തിയതായി അന്വേഷണസംഘം കണ്ടെത്തി. പിന്നീട് പല ബസുകൾ മാറിക്കയറിയാണ് ഇയാൾ സഞ്ചരിച്ചത്.

കഫേയിലെത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രവും തൊപ്പിയും ഇയാൾ ഇടയ്ക്ക് മാറ്റിയതായാണ് വിവരം. ഇതിൽ ഉപേക്ഷിച്ച തൊപ്പി അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കൂടാതെ കണ്ണട ധരിച്ചതും അല്ലാത്തതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾ ഉപയോഗിച്ച ഫോണിന്‍റെ വിശദാംശങ്ങളടക്കം എൻഐഎ ശേഖരിക്കുന്നുണ്ട്.


പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. എൻഐഎയുടെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ പ്രതിയുടെ സിസിടിവി ചിത്രം പങ്കുവച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവരം നൽകുന്നവരുടെ ഐഡന്‍റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും പോസ്റ്റിലുണ്ട്.

മാർച്ച് ഒന്നിന് ഉച്ചയ്ക്ക് കഫേയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു ജീവനക്കാരും ഒരു ഉപഭോക്താവും ഉൾപ്പെടെ അഞ്ച് പേർക്കു പരിക്കേറ്റിരുന്നു. ബാഗിൽ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<